Tuesday, 18 March 2014

"ഹായ് , ആര്‍ യൂ മാരീഡ്?"

മനസ്സ് പ്രക്ഷുബ്ധമാണ്...


ഇന്നലെ വരെ എന്ത് സുഖമായിരുന്നു...


"ഹായ് , ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
"ബാച്ചി???"
"യെസ്സ്, ബാച്ചി"
കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!
പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.

ഓഫീസില്‍ ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്' ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്‍ പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത,
ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.

പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...
ഓഫീസില്‍ ഇനി ഞാൻ ഒരു മര്യാദരാമന്‍ ആയിരിക്കും.

എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..
"ഇക്കാ , ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."
വൈകിട്ട് കൊണ്ട് വരാമേ!!!!

ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍..
"അത് ചെയ്തോ? ഫീൽഡിൽ പോയോ? ആപ്ലിക്കേഷന്‍ എവിടെ?"
ഇപ്പോ ചെയ്യാമെ !!!

ഇടക്കിടെ എച്ച്. ആര്‍ (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..
കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:
"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"
അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:
"എന്താ , ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, , അത്രമാത്രം.

വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ്‌ കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ ഒരു മലയാളം പടം..

ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, ചോറും ചിക്കൻ കറിയും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
അല്ലാഹ്, പണിയായോ??
"ആണോ ഇക്കാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും! ഞാന്‍ പുതിയ ഡ്രസ്സിട്ടിരിക്കുന്നു. നിങ്ങളിത് നോക്കിപോലുമില്ല ?"
ഹാവു, പൂര്‍ത്തിയായി!!

ഒരു പ്രണയ ലേഖനം


*************************************
ഒരു മരുഭൂമി പോലെ വരണ്ടു കിടക്കുകയായിരുന്നു എന്റെ മനസ്സ് ,,,, കാലം തെറ്റി പെയ്ത മഴ പോലെ എന്റെ മനസ്സിലേക്ക് ഒരു കുളിര്‍ തെന്നലായി നീ വന്നത് എന്നാണു എനിക്കറിയല്ല ,,, പക്ഷെ നിന്റെ സാനിധ്യത്തില്‍ എന്റെ ഹൃദയം എവിടെയോ പറന്നു നടക്കുന്ന പോലെ നിന്റെ ചിരി ,,സംസാരം ഒക്കെ എന്നില്‍ കുളിര് പരത്തുന്നു ,, എന്റെ മനസ്സില്‍ ആദ്യമായി തോന്നിയ ഒരു വികാരം ,, അത് എങ്ങനെ ഞാന്‍ നിന്നോട് തുറന്നു പറയും ,,, നിന്റെ അടുത്ത് എത്തുമ്പോള്‍ എനികത്തു പറയാന്‍ പറ്റുന്നില്ല ... ഒരുപാട് തവണ ഞാന്‍ അത് പറയാന്‍ ശ്രമിച്ചു പക്ഷെ എന്തോ നിന്റെ അടുത്ത് എത്തുമ്പോള്‍ എനിക്കെന്തോ ,, ചിലപ്പോള്‍ അത് നീ നിരസിച്ചാല്‍ , അത് ഒരിക്കലും എനിക്ക് സഹിക്കാന്‍ പറ്റിയെന്നു വരില്ല ,, ചിലപ്പോള്‍ അതോടെ നിന്റെ സാനിധ്യം എനിക്ക് നഷ്ടപെട്ടാലോ എന്നാ പേടി കൊണ്ടാകും ,,, മനസ്സ് തുളുമ്പി നില്ക്കു ന്ന സ്നേഹമാണ് എന്റെ ഉള്ളില്‍ നിന്നോട് ,, ഞാന്‍ കണ്ട സ്നേഹത്തിന്റെ പ്രതിബിംബം ആണ് നീ ,,,, രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉറങ്ങാതെ നിലാവിനെ നോക്കുമ്പോള്‍ അവിടെ ഞാന്‍ കാണുന്നു നിന്റെ മുഖം ,, കാണാതെ കാണുന്നു ഞാന്‍ നിന്നെ,, കേള്ക്കാ തെ കേള്ക്കു്ന്നു ഞാന്‍ നിന്റെ സ്വരം ,,, എന്റെ ഹൃദയത്തിന്റെ പവിഴ മുത്തായി നിന്നെ ഞാന്‍ പ്രതിഷ്ടിച്ചു കഴിഞ്ഞു ,,, എന്റെ സ്നേഹത്തെ നിന്റെ മുന്നില്‍ തുറന്നു വെയ്ക്കുമ്പോള്‍ എനിക്ക് തരാന്‍ എന്നും കൈവിടാതെ എന്റെ ജീവിതയാത്രയില്‍ നീ ഉണ്ടാകും എന്നാ ഉറപ്പു മാത്രം ,,, എന്ന് എപ്പോഴും നിന്റെതുമാത്രമായ നിന്റെ മാത്രം

Wednesday, 20 November 2013

കുഴികൾ

രശ്മി ... അവളെ നമുക്ക് ഈ പേര് വിളിക്കാം ...... ഒരു പാവം നാട്ടിന് പുറത്തുകാരി ... ... ഡിഗ്രി പഠനം പകുതി ആയിരിക്കുമ്പോഴാണ് ..രാമാനുജൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ..... ഒരു ദുബായിക്കാരൻ . ബിസ്സിനസ്സുകരനായിരുന്നു അയാൾ ..... സുന്ദരമായ ദാമ്പത്യ ജീവിതം .... നല്ലവനായിരുന്നു രാമു .... അവളുടെ ഏതു കാര്യത്തിലും അയാൾ എതിര് പറഞ്ഞില്ലായിരുന്നു .... സന്തോഷകരമായ കുടുംബ ജീവിതത്തിനിടയിൽ അവർക്ക് ഒരു കുഞ്ഞും പിറന്നു ... അവനെ അവർ അമൽ എന്ന് പേര് വിളിച്ചു ....... 

മകൻ പിറന്നതിനു ശേഷം രാമു അവളെ ദുബായിലേക്ക് കൊണ്ട് വന്നു ... പക്ഷെ രശ്മിക്ക്‌ ഈ ജീവിതം കൂട്ടിലിട്ട കിളിയെ പോലെ തോന്നി തുടങ്ങിയിരുന്നു ..... ക്യാമ്പസ്‌ ജീവിതം നന്നായി ആസ്വദിച്ച് ജീവിക്കുന്നതിനിടയിൽ .. നടന്ന കല്യാണം ... അവൾ മനസ്സില്ല മനസ്സോടെ അന്ഗീകരിക്കുകയായിരുന്നു ... എന്ന് വേണം പറയാൻ ...... 

ദുബായിൽ എത്തിയതോടെ ആണ് അവൾ ഫേസ് ബൂകിനെ കുറിച്ച് അറിയുന്നത് .... അവളുടെ കസിൻ ബ്രദരിൽ നിന്നും...... അവൻ തന്നെയാണ് അവള്ക്ക് ഫേസ് ബുക്ക്‌ ഐ ഡി ഉണ്ടാക്കി നല്കിയതും ....... രാമുവും അവളോട്‌ എതിര് പറഞ്ഞില്ല ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിൽ ..... വെറുതെ അവൾ റൂമിൽ ബോറടിച്ചു ഇരിക്കണ്ടല്ലോ എന്ന് കരുതിക്കാണും അവൻ ..... തുടക്കതിലോക്കെ അവൾ നേരിട്ടരിയുന്നവരെയും ... ഫാമിലി മേമ്ബെര്സിനെയും ........ ഫ്രണ്ട് ആകിയെങ്കിലും ... രാഹുലിനെ അവളിലേക്ക് ആകർഷിച്ചത് അവന്റെ സുന്ദരമായ പ്രൊഫൈൽ ഫോട്ടോയോ അതോ അവന്റെ വാള്ളിൽ നിറഞ്ഞു നിന്ന മനോഹരമായ പ്രണയ കവിതകളോ ...... 

രാഹുൽ ..പ്രൊഫൈലിൽ സുന്ദരമായ മുഖം ..അവനും ദുബായിൽ തന്നെ ...ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു അവരുടെ ഓണ്‍ ലൈൻ പരിജയം പതിയെ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു ... രാഹുലിന്റെ പ്രണയാർദ്രമായ വാക്കുകൾ അവളെ മറ്റൊരു സ്വപ്ന ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു എന്ന് വേണം പറയാൻ ......... ഇതിനടിയിൽ അവൾ താലി കെട്ടിയ ഭർത്താവിനെ മറന്നു തുടങ്ങിയിരുന്നു .. നൊന്തു പ്രസവിച്ച മകന്റെ മുഖം അവൾക്ക് ആരോജകമായി തുടങ്ങിയിരുന്നു ...... രാഹുലില്ലാത്ത ഒരു ജീവിതം ഇനി സാധ്യമാകില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു അവൾ ..... 

ഒരിക്കൽ അവൾ അവനോടു ചോദിച്ചു ..രാഹുൽ നാളെ നീ വീട്ടിലേക്ക് വരുമോ ... ഞാൻ സമയം വിളിച്ചു പറയാം .... അന്ന് അവൾ പതിവിലും സന്തോഷവതി ആയിരുന്നു ... രാഹുൽ അവളെ കാണാൻ വരുന്ന ദിനം ...... രാമു ഓഫീസിലേക്ക് ഇറങ്ങിയ ഉടനെ അവൾ അവനെ വിളിച്ചു ...... കാല്ലിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അവൾ ഓടുകയായിരുന്നു ... വാതിൽ തുറന്നപ്പോൾ അപരിചിതമായ മുഖം ... ആരാ ... ?? ഞാനാ രാഹുൽ .... രാഹുലോ ... ഫോട്ടോയിൽ ഞാൻ കണ്ടത് ഇയാളെ അല്ലല്ലോ .... അവൾ എല്ലാം മനസ്സിലക്കുമ്പൊഴെക്കും വൈകിയിരുന്നു ....... 

അന്ന് അവിടെ നിന്ന് മടങ്ങിയ അവന്റെ സ്റ്റാറ്റസ് അവളുടെ മേനി അഴക് തന്നെ ആയിരുന്നു..... കൂടെ അവളുടെ മോർഫ് ചെയ്ത ഫോട്ടോസും ..വീണ്ടും ..അവൾ അവനെ തേടി കൊണ്ടിരിക്കുമ്പോയും .. അവളെ ബ്ലോക്ക് ചെയ്ത് അവൻ അടുത്ത ഇരക്കായി വല വീശി കഴിഞ്ഞിരിക്കുന്നു .....

കാത്തിരിപ്പ്

പൂർത്തിയനാക്കാത്ത ചിത്രം പോലെ ,, ..
എങ്ങോ പോയ്‌ മറഞ്ഞ കിനാവ് പോലെ ....

പാടാൻ മറന്ന വരികൾ പോലെ ..
ആര്ദ്രമായ പ്രതീക്ഷയായ് നീയെന്നും

മുത്ത്‌ മണികൾ ചിതറുന്ന നിന്റെ ചിരിയും ..
ഹൃദയത്തിൽ ചെന്നെത്തുന്ന നിന്റെ മിഴി ചലനങ്ങളും ,,
എല്ലാം എന്നിൽ സ്നേഹ നൊമ്പരത്തിന്റെ കണികകളായ്‌ കുടി കൊള്ളട്ടെ ..

ഇല്ല ..........
ഇനിയാരും വരാനില്ല ഈ വഴി .....

അറിയാം .....
തിരിച്ചറിവുകൾ വൈകുന്തോറും ,, നഷ്ട്ടമാകുന്നത്
ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളാണ് ,,..
എങ്കിലും കാത്തിരിക്കുന്നു ...
വെറുതെ ... വെറുതെ ......
 

ഷാഹിന

എന്താ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടാത്തെ

... വെറുതെ നോക്കി നില്ക്കനാണോ വിളിച്ചേ ....

എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ മിഴിച്ചു പോയി ...

അത് ..അത് .. ഞാൻ പറയാൻ ഉണ്ടെന്നു പറഞ്ഞത് .....

ഒന്ന് വേഗം പറ ഞങ്ങൾക്ക് പോകാനുള്ള ബസ്‌ വരാറായി ....

ആണോ .. ഈ അഞ്ചു മണിക്കുള്ള ബസ്‌ എപ്പോയ വരാ


ഷാഹിന എനിക്ക് പറയാനുള്ളത് എന്താണെന്നു വെച്ചാൽ .. അത് ..അത് ...
ബസ്‌ വന്നു .. ഞാൻ പോകാണ് ..

ശെടാ ... ഒരു അവസരം കിട്ടുമ്പോൾ ഈ നാവെന്താ ഇങ്ങെനെ ... അല്ലാത്ത സമയത്ത് വള വള പറയുന്നതാ .. ഒരു ആവശ്യത്തിനു പറ്റില്ല ...

ഇനി ആ ഹകീമിന്റെ മുഖത്തേക്ക് എങ്ങെനെ നോക്കും .... ഹകീമേ നീ നോക്കിക്കോ ഇന്നവളോട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിച്ചിട്ടേ ഞാൻ വരൂ ... ,,
ആ എങ്കിൽ അത് കാണാം എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ ഭാവം ...
നടക്കില്ലെട മോനെ ... നിന്നെ എനിക്കറിയില്ലേ എന്നായിരുന്നോ ?,..

ഡേയ് അളിയാ ഹകീമേ . നോക്കെടാ ... രണ്ടെണ്ണം നടന്നു വരുന്നത് കണ്ടോ .... നീ അറിയുമോടാ ...
ആ .. ഞാൻ കണ്ടിട്ടുണ്ട് .... ഇവനെന്താ ഒരു ഒഴുക്കൻ മട്ടിൽ പറയുന്നേ ..... നീ എവിടുന്ന കണ്ടേ ...
ആ രണ്ടും എന്റെ ക്ളാസ്സിൽ പടിക്കുന്നതാനെടാ ....
മോനെ മനസ്സിൽ ലഡ്ഡു പതിനാറെണ്ണം പൊട്ടി .. അളിയാ എന്നിട്ടാണോ നീ അറിയാത്ത പോലെ നില്ക്കുന്നെ .....

അത് ... അവറ്റകൾ നിന്റെ കയ്യിൽ പെടാണ്ട എന്ന് കരുതിയിട്ടാ.....
വെറുതെ അവരുടെ ശാപം കൂടി ഞാൻ വാങ്ങണ്ടല്ലോ ..... ഡാ ഹക്കീമേ എന്നോട് തന്നെ വേണമെടാ ഇത് ....

ഏതാട ആ കുട്ടി ... എന്താ അവളുടെ പേര് ...... പേര് ഷാഹിന ... അവളുടെ കൂടെ ഒരു വാല് പോലെ നടക്കുന്നവളില്ലേ അവളാണ് മഞ്ജു ....

അല്ലെങ്കിലും ഈ കാണാൻ കൊള്ളാവുന്ന പെണ്‍ പിള്ളേരുടെ കൂടെ വാലു പോലെ ഒന്ന് എപ്പോഴും ഉണ്ടാകും ....
അളിയാ , ഡാ നീ എങ്ങെനെ യെങ്കിലും റെഡി ആക്കി താടാ .... ഡാ ഹക്കു ...

അത് നിനക്ക് ശരിയകില്ലെടാ ... വേറെ എത്രെ ഉണ്ട് .. നമുക്ക് വേറെ നോക്കമെട ,..
എനിക്കല്ലാതെ പിന്നെ നിനക്കണോ ശരിയാകാ ... നീ ഒന്ന് മുട്ടിച്ചു തന്നാൽ മതി ബാക്കി ഞാൻ ഏറ്റു ......

ഡാ അത് ശരിയകില്ലെടാ വിട്ടേക്ക് ...... അത് വീഴൂലെടാ ....

ഡാ .. നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാ അവളുടെ പിന്നാലെ പോയി മൂക്കും കുത്തി വീഴണ്ട ... അത് വളയില്ല മോനെ .....

ആഹാ അത്രക്കായോ എങ്കിൽ അവളെ വീഴ്ത്തിയിട്ട് തന്നെ കാര്യം ... നീ നോക്കിക്കോ ഇന്നേക്ക് നാലാം ദിവസം ഞാൻ അവളെ കൊണ്ട് ഐ ലവ് യു എന്ന് പറയിപ്പിക്കും ..... അവളോട്‌ പറ്റിയില്ലെങ്കിൽ .. അവളുടെ കൂടെ ഉള്ള ആ വാല് മന്ജുവിനോടെ ങ്കിലും പറയിപ്പിക്കുമെടാ (അവളും കാണാൻ മോശമല്ല ).......

രണ്ടു ദിവസം കണ്ണും കണ്ണും തമ്മിൽ കഥ പറയാൻ ശ്രമിച്ചെങ്കിലും .. അവളുടെ കണ്ണുകള്ക്ക് എന്റെ കഥ അത്ര പിടിച്ചില്ല എന്ന് കരുതുന്നു .. ഒന്നും അങ്ങൊട്ട് ഏശുന്നില്ല .....

ഇന്നെന്തായാലും പറയുക അവളോട്‌ നേരിട്ട് പറയുക തന്നെ .... അല്ലെങ്കിൽ ആ .. കൂറ ഹക്കീമിന്റെ മുഖത്ത് നോക്കാൻ പറ്റൂല്ല ..... പഹയാൻ വെറുതെ അല്ല അവളെ കിട്ടൂല്ല എന്ന് പറഞ്ഞെ എന്നെക്കാളും മുന്നേ അവൻ നോക്കിയതാ തെണ്ടി ...

രാവിലെ തന്നെ ... ഒരുങ്ങി ഇറങ്ങി .......

എന്ത് പറയും ... എന്ത് പറയാൻ ... നേരിട്ട് പോകുക അവളോട്‌ പറയുക .. കുട്ടി എനിക്ക് നിന്നെ ഇഷ്ട്ടമാണ് ...
അപ്പോൾ അവളുടെ മറുപടി ... ഇഷ്ട്ടമല്ല എന്നാണെങ്കിൽ ... ഏയ്‌ .... അങ്ങെനെ ഇഷ്ട്ടമല്ല എന്ന് ... ഒറ്റയടിക്ക് പറയുമോ.. അതുണ്ടാവില്ല
.. എന്നാലും പറഞ്ഞാൽ ...

ഇനി ആ വാല് മഞ്ജു വിനോട് പറഞ്ഞാലോ .... എല്ലാ പ്രണയത്തിനും തുടക്കത്തിൽ ഒരു ഹംസം ഉണ്ടാകരുണ്ടല്ലോ ....

ദേ വരുന്നുണ്ട് രണ്ടും .. എന്ത് തന്നെ ആയാലും പറയുക തന്നെ .. ... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു . വയ്കീട്ട് കാണണം . .. എന്ത്?? .. പറഞ്ഞു മുഖത്തേക്ക് നോക്കിയപ്പോൾ മഞ്ജു ... പടച്ചോനെ പണി പാളിയോ ?.....

ഞാനെങ്കിൽ പറഞ്ഞും പോയി .... വെറുതെ അല്ല പണ്ടാരോ പറഞ്ഞത് .. പറയാനുള്ളത് മുഖത്ത് നോക്കി പറയണമെന്ന് ...

. അതാ വരുന്നു രണ്ടു പേരും ..... പടച്ചോനെ എന്റെ അടുത്തേക്ക് തന്നെയാണല്ലോ വരുന്നേ ....
ഒരു ധൈര്യത്തിന് ഹകീമിനെ കൂടെ കൂട്ടമായിരുന്നു ..അതെങ്ങെനെ അവൻ കൂടെ വരില്ലലോ ...

എന്താ പറയാനുണ്ടെന്ന് പറഞ്ഞത് .. മഞ്ജു ആണ് ... അത് പിന്നെ ..... ഒരു കാര്യം പറയാനായിരുന്നു ..

എന്താ പേര് ?...
മഞ്ജു ....

ഇവളുടെതോ ..?

ഷാഹിന ...

കഴിഞ്ഞു .. പറയാനുള്ളത് മറന്നു ...... ഡീ ഞാൻ പോവാ .. നിങ്ങളെന്താ പറയാനുള്ളത് എന്ന് വെച്ചാ പറഞ്ഞോ ...? ...
ഷാഹിന എനിക്ക് നിന്നോട പറയാനുല്ലെ .. ഇവലോടല്ല .....
കൊക്കിനു വെച്ചത് കൊള കോഴിക്ക് കൊണ്ടല്ലോ ...!!!....
എന്താ പറയാനുണ്ടെന്ന് പറഞ്ഞെ ....
ഡീ ബസ്‌ വരാറായി നീ വരുന്നുണ്ടോ ?,,,

അത് പിന്നെ മഞ്ജു ... അതായത് ഉണ്ടല്ലോ .. സത്യത്തിൽ .എനിക്ക് പറയാനുള്ളത് ഷാഹിനയോടാ ,....
നീ ഒന്നും കരുതരുത് ... എങ്ങേന്യെങ്കിലും ഇതൊന്നു ശരിയാക്കി തരണം ....

ഷാഹിന എനിക്ക് പറയാനുള്ളത് എന്താണെന്നു വെച്ചാൽ ..... അതിനു പറയുന്നതിന് മുന്നേ അവൾ പോയില്ലേ

വീണു കിട്ടിയ അവസരമാണ് ബസ്‌ വന്നു കൊണ്ട് പോയത് .....

ഒടുവിൽ മഞ്ജു വിനോട് കാര്യങ്ങൾ പറഞ്ഞാണ് .. അവൾ ഒരു അവസരം ഉണ്ടാക്കി തന്നെ ....

എന്താ ഇന്നു പറയനുല്ലേ ...അതോ വീണ്ടും പേര് ചോദിക്കാനാണോ ..?

എന്തായാലും വേണ്ടില്ല ..പറയുക തന്നെ ...

ഷാഹിന .....

എനിക്ക് നിന്നെ ഇഷ്ട്ടമാണ് ...

ഏയ്‌ അതൊന്നും ശരിയാകില്ല .. എനിക്കതൊന്നും ഇഷ്ട്ടല്ല .... ഞാൻ പോകാണ് ഇതാണോ എന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞെ .. എന്റെ വീട്ടിലെങ്ങാനും അറിഞ്ഞലുണ്ടല്ലോ .. നിന്നെ വെച്ചേക്കില്ല അവർ ...

ഹോ നിനക്കിഷ്ട്ടമല്ലന്ജിട്ടല്ല ,,, വീട്ടുകാരെ പേടിച്ചിട്ട .. അതിനര്ത്ഥം നിനക്ക് എന്നെ ഇഷ്ട്ടമാണ് ...

അതൊന്നും എനിക്കറിയില്ല ... ഇഷ്ട്ടമാണോ എന്ന് ചോദിച്ചാൽ ... അതെനിക്കറിയില്ല ഞാൻ പോണു ......
നീ എന്തെങ്കിലും പറഞ്ഞിട്ട് പോ ... നാളെ പറഞ്ഞാലും മതി ....

പറഞ്ഞില്ലെങ്കിലും പറയാതെ പോകുന്ന അവളുടെ പുഞ്ചിരിയിൽ ...
എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു ...

പുഴ

പുഴയെപറ്റി നാം ഒരുപാട് പാടുകള്‍ പാടി ....അവയിലൊന്നും പുഴയുടെ കഥനങ്ങള്‍ ഇല്ലായിരുന്നു ...

പുഴയുടെ മടിയില്‍ നീന്തി നടക്കുന്ന ഒരു മത്സ്യത്തെ ഒരു മുക്കുവന്‍ പിടിച്ചുകൊണ്ടുപോകുന്ന രംഗം ഒന്ന് ചിന്തിച്ചുനോക്കൂ ...

തന്‍റെ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന ആണോ അവിടെ കാണാന്‍ സാധിക്കുക ...

പുഴയില്‍ നിന്നും അവസാന ബന്ധം മുറിയുന്നതു വരെ ആ മീന്‍ വിചാരിക്കും ..

തന്നെ രക്ഷിക്കാന്‍ പുഴയ്ക്കു കഴിയും എന്ന് ......

നിസ്സഹായഅയ പുഴയുടെ വേദന ആര്‍ക്കു പറഞ്ഞറിയിക്കാന്‍ കഴിയും ....
വെറും കൈയോടെ ദ്ദൂരെക്ക് ഒഴുകാനെ പാവം പുഴയ്ക്കു കഴിയൂ .....
വിടവാങ്ങല്‍ എന്നും ഒരു വേര്‍പാടാണ് ...
ഈ വേര്‍പാടിന്‍റെ നൊമ്പരവും നെഞ്ചില്‍ പേറി ...
മറ്റുള്ളവര്‍ക്ക് വേണ്ടി കള കള ശബ്ദം ഉണ്ടാക്കി മനസ് തണുപ്പിച്ചു ...
സ്വന്തം മനസ്സില്‍ വിങ്ങലുമായി..പുഴ ഇന്നും ഒഴുകിക്കൊണ്ടേ ഇരിക്കുന്നു ..

എന്റെ ആയിഷ

ഒരു ഇലഞ്ഞി പൂവയിരുന്നു ആയിഷ , അവളുടെ നിറവും അത് തന്നെ. സ്കൂളിലെ ഏറ്റവും സുന്ദരി എന്ന് പറയാം, എന്റെ വീടിന്റെ തോടിക്കപ്പുറം ഉള്ള വീട്ടിലെ പെണ്ണ്. ഉപ്പ ദുബയിന്നു കൊണ്ടന്ന പുള്ളി തട്ടവും സില്ക്ക് ‌ പാവാടയും, ഉമ്മ വരച്ച സുറുമയും പോരാത്തതിന് പാല പൂവിന്റെ മണവുമുള്ള അത്തറിന്റെ സുഗന്ധവും അകെ കൂടി അറബി കഥയിലെ ലൈല യെയാണ് അവളെ കാണുമ്പോ ഓര്മ വരുക.

പഠിപ്പില്‍ മണ്ടിയായ അവളെ ടുഷന്‍ എടുത്തിരുന്നത് എന്റെഇത്താത്ത ആയിരുന്നു , ഇത്ത സ്കൂളില്‍ നിന്ന് വന്ന ശേഷം അവളെ പടിപിക്കാന്‍ ചെല്ലുമ്പോ ഞാനും കൂടെ ചെല്ലും കൂടെ ഇരുന്നു പഠിക്കാനല്ല മറിച്ചു അവളുടെ ഉമ്മ ഉണ്ടാകുന്ന പഴം പോരീം, ഉള്ളി വടേം ചായേം കുടിക്കാന്‍....,,,

പഠിത്തത്തില്‍ പുറകോട്ടെകിലും ആയിഷ നന്നായി പാടുമായിരുന്നു, സ്കൂളില്‍ യുവജനോത്സവത്തിന് ഏറ്റവും വാശിയുള്ള മത്സരം ലളിത സംഗീത മത്സരമായിരുന്നു അന്നവള്‍ പാടിയ പാട്ട് പാടി ഉറക്കം താമരപൂം പൈതലേ അവളെക്കാള്‍ നന്നായി മറ്റാരും പാടി കേട്ടിട്ടില്ല, കർട്ടൻ തഴ്ത്തിയപ്പോഴും നിലച്ച്ചിരുനില്ല കേട്ടുനിന്നവരുടെ കൈയ്യടിയുടെ ചിറകടി, പക്ഷെ പാവം,,,, മത്സര ഫലം വന്നപ്പോ ആയിഷക്ക് മൂന്നാം സ്ഥാനം, നാരാണന്‍ മാഷെ മോള് ആശക്ക് ഫസ്റ്റ്, ലളിത ഗാന മത്സരത്തിനു സിനിമ പാട്ട് പാടാന്‍ പാടില്ലെന്ന് കുശുമ്പി ടീച്ചർമാർ കണ്ട കുറ്റം, ആശ പാടിയ മാമാങ്കം പലകുറി വേണേ ഞാന്‍ വരെ പാടും എനിക്ക് വന്ന ദേഷ്യത്തിന് കയ്യും കണക്കുമില്ല.

വീടിന്റെ കിഴക്കേ മൂലയ്ക്ക് ഒരു ഇലഞ്ഞി മരമുണ്ടായിരുന്നു, ധനു മാസത്തില്‍ അത് അലമറിഞ്ഞു തല മറന്നു പൂക്കും, മുറ്റത്തും തൊടീലും നിറയെ ഇലഞ്ഞി പൂകള്‍, രാവും പകലും പൂവിന്റെ കൊതിപ്പിക്കുന്ന മണം. വീട്ടിലേക്ക് എന്നും രാവിലെ തന്നെ എത്തുന്ന ജാനു ചേച്ചി പൂമാലയുണ്ടാക്കാന്‍ അതി വിദഗ്ധയാണ്, പൂമാല ഉണ്ടാക്കാന്‍ പ്രത്യേക കഴിവ് തന്നെ വേണം വളരെ ശ്രദ്ധയും, ക്ഷമയും, സൂക്ഷിച്ച്ല്ലെകില്‍ പൂവിന്റെ് ഷേപ്പ് മാറും തണ്ട് ഓടിയും. കുഞ്ഞു വിരല്‍ പിടിക്കുന്ന പോലെ വളരെ ക്ഷമയോടെ സൂചിയില്‍ നൂല്‍ കോര്ത്ത് ‌ എന്നും ജാനു ചേച്ചി രണ്ടു മാല ഉണ്ടാകും ഒരു വലുതും ഒരു ചെറുതും വലുത് ചേച്ചിക്ക് , അത് പടിഞ്ഞട്ടയിലെ കൃഷ്ണന്റെ വിഗ്രഹത്തിനു ചാര്ത്തും , ചെറുത്‌ എനിക്ക് സ്കൂളില്‍ പോവുമ്പോ തരും.

ഹെഡ്മാഷുടെ റൂമിലുള്ള ഗാന്ധിചിത്രത്തിനു അണിയാന്നാണ്, ഒറ്റ മുണ്ടും വട്ട കണ്ണടയും കയ്യില്‍ വടിയുമായി നില്കുനന്ന മഹാമ്ത്മാ ഗാന്ധി ചിത്രം അടുത്ത് നിന്ന് നോക്കാന്‍ നല്ല രസമായിരുന്നു ഒരു കുട്ടിയുടെ ചിരി പോലെ യുള്ള ഗാന്ധിചിരി നോക്കി ഞാന്‍ എന്നും മാല അണിയിക്കും. മാല അണിയിച്ചു തിരിയുമ്പോള്‍ മാഷുടെ മുറികുള്ളിലെ മൈക്ക്നു മുമ്പില്‍ ആയിഷയും , ആശയും സുനില്‍ രാജും ദൈവമേ കൈതൊഴാം കാക്കുമാറാകേണം തകര്ത്തു പാടുനുണ്ടാവും.ഒരു തിങ്ങലാഴ്ച ഞാന്‍ നോകിയപ്പോ ഗാന്ധി ചിത്രത്തിന് ഒരു മുഴുത്ത ത്രിവരണ കടലാസ്സു മാല അതും ഒരിക്കലും വാടാത്തത് , സ്കൂള്‍ മാനേജര്‍ വാങ്ങി ഇട്ടതാണ് പോലും . ഞാന്‍ എന്റെ കുഞ്ഞു മാലയെ നോക്കി നിന്നപ്പോ പുറകീന്നു അയ്ഷ ഡാ “ ചെക്കാ എനിക്ക് ആ മാല തരുമോ” ഞാന്‍ ആരും കാണാതെ വാഴഇലയില്‍ പൊതിഞ്ഞ മാല അവള്ക് കൊടുത്തു.

ഉച്ചക്ക് സ്കൂളിന്റെ ഒഴിഞ്ഞ മൂലയില്‍ ഉമ്മ തന്നുവിട്ട തണുത്ത ചോറും ചമ്മന്തിയും തിന്നു കൊണ്ടിരുന്ന എന്റെ അടുത്ത് വന്ന അയ്ഷ ഒരു പൊരിച്ച അയില കഷ്ണം ചോറ്റുപത്രത്തില്‍ ഇട്ടു, തല ഉയര്ത്തി നോക്കിയ എന്നെ നോക്കി പുഞ്ചിരിച്ചു രണ്ട് കണ്ണും ചിമ്മി അവള്‍ പറഞ്ഞു “പകരത്തിനു പകരം”.

ഗാന്ധി ചിത്രത്തിന് ചര്തുനില്ലെകിലും എന്നും എനിക്ക് ചേച്ചി മാല തന്നു വിടും ഞാനത് എന്നും ആയിഷക്കും എനിക്ക് തിരിച്ചു പലഹാരങ്ങളും പൊരിച്ച മീനും. പുസ്തകം എടുക്കാന്‍ അവളുടെ സഞ്ചി തുറക്കുമ്പോള്‍ ഇലഞ്ഞി മണം ക്ലാസ്സില്‍ പടരും.കുട്ടികള്‍ വിസ്മയ കണ്ണുമായി പരതുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു നിഗൂഡമായ മന്ദസ്മിതം ഞാന്‍ മാത്രം കണ്ടു. ഇന്നും നമുക്ക് മാത്രം അറിയുന്ന നിഗൂഡ സുഗന്ധം.

പ്രൈമറി പഠനത്തിന് ശേഷം എന്റെ കുടുംബം .. ഉപ്പയുടെ ജോലിക്കനുസരിച്ചു കൂട് മാറുകയും പതിയെ ആയിഷ എന്ന കൂടുകാരി വിസ്മൃതിയില്‍ പടരുകയും ചെയ്തു.

ഒരിക്കൽ ഇത്താത്തയുടെ കൂടെ പരീക്ഷ കഴിഞ്ഞു വേനലവധിക്ക് തറവാടില്‍ എത്തിയ ഞാന്‍ ആരോ പറയുന്നത് കേട്ടു നമ്മുടെ ആയിഷയുടെ നിക്കഹ് ആണ് അടുത്ത മാസം.

ആഹാ എന്നാ അവളെ ഒന്ന് കാണണമല്ലോ എന്ന് പറഞ്ഞു ഇത്ത അങ്ങോട്ട്‌ നടന്നപ്പോ എന്നെയും കൂടെ കൂട്ടി . ഉമ്മച്ചി എന്നെ ഉന്നക്കയും ചായേം തന്നു സലക്കരിച്ചു, ഇടയ്ക്കു കയറിവന്ന എന്റെ കൂട്ടുകാരി അപ്പുറത്ത് നിന്ന് എന്നെ നോക്കി ചിരിച്ചു മാടി വിളിച്ചു പുറകെ ചെന്ന എനിക്ക് അവള്‍ ഒരു ചെറിയ സ്വര്ണവള ചെപ്പ് തന്നു പറഞ്ഞു “ഇത് ഇനി നീ എടുതോള്” എന്താ ഇത്? തുറക്കാന്‍ നോകിയ എന്റെ കൈ പിടിച്ചു അവള്‍ ചിരിക്കാതെ പറഞ്ഞു നീ പിന്നെ തുറന്നോ... ചിരിച്ചു കൊണ്ട് ചെപ്പ് ഞാന്‍ പോകറ്റിൽ ഇട്ടു.

വീട്ടില്‍ എത്തി തുറന്നു നോക്കിയ ചെപ്പ് മുഴുവന്‍ വാടിയ ഇലഞ്ഞി പൂക്കള്‍ ,വാടി ഉണങ്ങിയിരുന്നെകിലും ഒരു ചെറു സുഗന്ധം എനിക്ക് തോന്നി... ഒരു നഷ്ട സുഗന്ധം .....

കടപ്പാട് : എവിടെയോ വായിച്ചത്