Wednesday, 14 August 2013

മുള്ള്


ലോകം എത്ര കാപട്യം നിറഞ്ഞതാണെന്ന് ഞാൻ നിന്നിലൂടെ തിരിച്ചറിയുന്നു ....
നിന്റെ മധുരമായ വാക്കുകളും തലോടലുകളും ഇന്നെനിക്ക് മുള്ളുകൾ ആണ് ...
എന്റെ മനസ്സിൽ തറച്ച കാരിമുള്ള് ...എങ്കിലും നിന്നെ ഞാൻ വെറുക്കുകയില്ല ...

ഒരപേക്ഷ മാത്രം ഇനിയും എന്റെ വഴികളിൽ ഒരു മുള്ളായ്‌ നീ വരരുത് ....

നീല ചിത്രം

റേഡിയോ കാലഘട്ടം കഴിഞ്ഞു ടെലിവിഷൻ യുഗത്തിലേക്ക് ,മലയാളി കാലെടുത്ത് വെക്കുന്ന സമയം .. അപൂർവ്വം വീടുകളിലെ അന്ന് ടി വി ഉള്ളൂ .... അന്നൊക്കെ ഒരു ക്രിക്കറ്റ് മത്സരം കാണണമെങ്കിൽ തൊട്ടടുത്ത നാട്ടിലേക്ക് വണ്ടി കയറി പോകേണ്ട അവസ്ഥ ... ആകെയുള്ള ചാനൽ ദൂരദർശൻ ... ഞായറായ്ച്ചകളിലെ നാലു മണി സിനിമ കാണാനുള്ള തിരക്ക് കൂട്ടലും .... ടി വി ഉള്ള വീട്ടുകാരുടെ ഗമയും മുഖം വീർപ്പിക്കലും എല്ലാം സഹിക്കണം .... അങ്ങേനെയിരിക്കെ നമ്മുടെ കോയക്കന്റെ മകൻ സുക്കൂർ വീട്ടിലേക്ക് ഗൾഫിൽ നിന്നും ഒരു ടി വി കൊടുത്തയക്കുന്നത് ....... അങ്ങെനെ കോയാക്ക ടി വി എടുത്തു പ്ലഗിൽ കുത്തി ഓണ്‍ ചെയ്തു നോക്കുമ്പോൾ വെറും നീല കളർ മാത്രം ..... അന്ന് വ്യ്കീട്ട് അങ്ങാടിയിലെക്കിറങ്ങിയ കോയാക്ക വല്യ ഗമയിൽ ചായ മക്കാനിയിൽ ഇരുന്നു പറയുകയാ സുക്കൂർ ടി വി ഗൾഫിൽ നിന്നും ടി വി കൊടുത്തയച്ചിട്ടുണ്ട് ഇപ്പോൾ വീട്ടില് കുട്ടികളൊക്കെ നീല ചിത്രം കണ്ടിരിക്കലാ .... കൊയക്കക്ക് ഉണ്ടോ അറിയുന്നു ഇതിൽ\വല്ലതും കാണണമെങ്കിൽ .. എരിയലൊ . വി സി ആറോ വേണമെന്ന് .................

ചുവപ്പ്

ചുവപ്പ് എന്നും പ്രിയപ്പെട്ടതായിരുന്നു . സ്കൂളിൽ പരീക്ഷ പേപ്പറിൽ മാഷിന്റെയ ചുവപ്പ് മഷിയിലുള്ള ഗുണണന ചിന്ഹവും അതിനു ഇടതു വശത്തായി കാണുന്ന വട്ടവും എനിക്കിന്നും പ്രിയപ്പെടതായി തീരുന്നതും ചുവപ്പിനോടുള്ള പ്രണയം തന്നെ. സന്തോഷം വരുമ്പോയും സങ്കടം വരുമ്പോയും ദേഷ്യം വരുമ്പോയും എന്റെയ കണ്ണുകൾ ചുവന്നിരുന്നതും അതുകൊണ്ടാകാം . നിന്റെ ചുവന്ന കവിളുകളും ചുവന്ന ചുണ്ടുകളും എനിക്ക് പ്രിയപ്പെട്ടതകാൻ കാരണം എന്റെയ ചുവപ്പിനോടുള്ള പ്രണയം തന്നെ...... അതു കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവർക്ക് .. എന്റെയ പ്രിയ കൂട്ടുകാർക്ക് കൊടുക്കാൻ എന്റെയ കയ്യിൽ ഉള്ളതും ചുവപ്പ് മാത്രം എന്റെയ നരമ്പിലോടുന്ന ചുവന്ന രക്തം മാത്രം .....

Sunday, 11 August 2013

കൊലയാളികള്‍


തിമിര്‍ത്തു പെയ്ത മഴ
ഒടുവില്‍ ചാറി അടങ്ങുകയായി
നഗരത്തില്‍ തിരികിട്ട വീഥിയില്‍
തെരുവ് കച്ചവടക്കാരന്‍
വീണ്ടും പായ വിരിച്ചു
നന്മയുള്ള കേരളീയന്‍
സംസ്കാരസമ്പന്നനായ മലയാളി
മലര്‍ന്നു കിടന്നു മേല്പോട്ട് തുപ്പുന്നു
ആരോ വലിച്ചെറിയപെട്ട
ചെരുപ്പ് പെട്ടി
ഒരു മൂലയില്‍
സ്വല്‍പനേരം കൊണ്ട്
മാലിന്യ കൂമ്ബാരമാകുന്നു
ഇവിടെ കുളിച്ചു തള്ളിയ ഗ്ലാസ്സുകളും
ഭുജിച്ചു തള്ളിയ എച്ചില്‍ പാത്രങ്ങളും
ഭക്ഷണം കിട്ടാതെ ചത്ത പട്ടിയും
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
സുഗന്ധം പരാതിയ ചിക്കനും
മണ്ണിനോട് ചേര്‍ന്ന് കിടക്കുന്നു .
ആ ....ഹാ....
സാക്ഷര കേരളം സുന്ദര കേരളം
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ചിക്കന്‍ ഗുനിയയുടെ നേര്‍ത്ത ഞരക്കങ്ങള്‍
ടെങ്കിപനിയുടെ നിസ്സഹായ മുഖം
കാലിനടിയിലെ മണല്തരികളുര്‍ന്നിരങ്ങിയത്
നാമറിയുന്നില്ല .
ചിറകു വിടര്തിയെത്തുന്ന
ആസന്ന മൃത്വിവില്‍ കാല്‍വെപ്പുകള്‍
കുതറിയോടുന്ന
ജീവന്റെ തുടിപ്പുകള്‍
ഇവിടെ
യഥാര്‍ത്ഥ കൊലയാളികള്‍
നാമല്ലേ
ഞാനും ,നിങ്ങളും

ചാറ്റിങ്ങും ചീറ്റിങ്ങും

ഫേസ് ബുക്കിൽ ... ഇൻബൊക്സ് ചാറ്റിങ്ങും ചീറ്റിങ്ങും പതിവാണ് ... പെണ്ണുങ്ങളുടെ ഐ ഡി ഉണ്ടാക്കി പറ്റിക്കുകയും ,,അതിൽ കുറെ ആളുകൾ വീണു ഊണും ഉറക്കവും നഷ്ടപെടുന്നവരും ..... ഓരോ കമ്മ്യൂണി കെഷൻ ടെക്നോളജി വരുമ്പോയും ഉണ്ടാകുന്ന .. ചില ചീറ്റിങ്ങുകൽ ...പതിവാണ് ... അത് പോലെ തന്നെ വളരെ പരിശുദ്ധമായ പ്രണയങ്ങളും ഉണ്ടാകാറുണ്ട് .... കുറച്ചു കാലം മുന്പ് വരെ പ്രചാരതിലുണ്ടയിരുന്നത് മിസ്സ് കാൾ പ്രണയങ്ങൾ ആയിരുന്നു .......ഫേസ് ബുക്ക് പ്രണയത്തിൽ മെസ്സേജുകലനെങ്കിൽ ... മൊബൈൽ പ്രണയത്തിൽ ശബ്ദമായിരുന്നു ......... ഒരു സുഹൃത്ത് അങ്ങെനെയുള്ള ഒരു മിസ്സ് കാൾ പ്രണയത്തിൽ പെട്ടു .... രാത്രിയെന്നോ ..പകലെന്നോ .ഇല്ലാത്ത ..മിസ്സ് കാളുകൾ ...മെസ്സേജുകൾ ... മൊബൈൽ കമ്പനികളുടെ ഓഫെരുകൾ ..റിച്ചര്ജ് ....പ്രണയം .. ഇതിനെല്ലാം വഴിമാറിക്കൊടുത്തു ....... അവസാനം അവർ രണ്ടു പേരും നേരിട്ട് കാണാൻ തീരുമാനിച്ചു ,,,,, അവൾ അവനെ വീട്ടിലേക്ക് ക്ഷണിച്ചു .... രണ്ടു പേരും നേരിട്ട് കണ്ടു ... തിരിച്ചു വന്ന അവനോടു ഞാൻ ചോദിച്ചു എങ്ങേനെയുണ്ട് കൊള്ളമോ എന്ന് ... അതിനു അവൻ തന്ന മറുപടി എന്നെ ഇന്നും ഓർത്ത് ചിരിപ്പിക്കാറുണ്ട് ...."." ന്റെ അളിയാ ഓള് ചായക്ക് കടി കൊണ്ട് വച്ച ഉണ്ണിയപ്പത്തിന്റെ മുഖത്ത് നോക്കാം ...ന്നാലും അവളുടെ മുഖത്ത് ഹേ ഹേ 

ഇരകൾ


എട്ടു കാലി വല വീശിയിരിക്കുന്നു ..... പാവം ഇരകൾ അതറിയുന്നില്ല ...
വലയിൽ കുരുങ്ങിയ ഇരകളെ ..അവൻ ഇറുക്കി പിടിക്കുന്നു .......
ചില ഇരകൾ അവന്റെ വലയിൽ നിന്നും ചാടി രക്ഷപ്പെടുന്നു .....
ചാടിയവർ ....വലയിൽ കുരുങ്ങാത്തവരോട് വിളിച്ചു പറയുന്നില്ല ....
നീ അതിലെ പോകരുതെന്ന് ....... വിളിച്ചു പറയുന്നവരോട് കേട്ട് നിൽക്കുന്നവൻ
ചോദിക്കുന്നു നീ എന്തിനു അത് വഴി പോയെന്നു ....എട്ടു കാലിയെ തുരത്താൻ ആരും
ശ്രമിക്കുന്നില്ല എന്നാ സത്യം മാത്രം,....... ഇവിടെ കുറ്റക്കാർ ഇരകൾ മാത്രം .......

മിസ്സ് യു ജോകേരെ


ഒരു അദ്ധ്യായന വർഷത്തിനു കൂടി തുടക്കമായി ......കളിച്ചും ചിരിച്ചും കളിപറഞ്ഞും മഴ നനഞ്ഞും കുറുമ്പ് കാട്ടിയും പുതിയ അധ്യയന വര്ഷത്തിലെത്തുന്ന എല്ലാ കുരുന്നുകള്ക്കും ആശംസകള്.......
.സ്കൂൾ തുറക്കുന്ന ദിവസമല്ലേ എന്ന് കരുതി വീട്ടിലേക്ക് ഒന്നു വിളിച്ച് നോക്കിയതാ രാവിലെ തന്നെ ...വിളിച്ചയുടനെ പതിവുപോലെ ഫോണ് എടുത്തത് അനിയത്തി ..... ഞാൻ ചോദിച്ചു നീ സ്കൂളിൽ പോയില്ലേ ..... ഉടൻ വന്നു മറുപടി എനിക്ക് ക്ലാസ്സ്തുടങ്ങിയിട്ടില്ലെന്ന് .. അവസാനം ഫോണ് വെക്കാൻ നേരം അവൾ പറയുവാ .. എനിക്ക് ചോക്ലൈറ്റ് കൊടുത്ത് വിടണമെന്ന് .. ഏത് ചോക്ലൈറ്റ് ആണെന്ന് ചോദിക്കേണ്ട താമസം ഗ്യലക്സി , സ്നികെർ .....വിളിച്ചത് പുലിവാലായല്ലോ എന്നോർത്ത് ഞാൻ ഫോണ് വച്ചു .........ഈ സൗദി അറേബ്യയിൽ വന്നതിനു ശേഷമാണ് ഞാൻ ഈ പേരൊക്കെ കേൾക്കുന്നത് തന്നെ .... ഇവരൊക്കെ ഇത് എവിടുന്ന് പഠിച്ചു .... എല്ലാ കുട്ടികൾക്കും വേണ്ടെത് ഗലക്സി ആണ് ... ഏതായാലും വാങ്ങിക്കാം എന്ന് കരുതി .. ഒരു ഷോപ്പിൽ കയറി വില ചോദിച്ചപ്പോൾ ..യാ അല്ലഹ് ....കാലിക്കറ്റ് എയർപോർട്ട് ... ഒരു മിന്നായം പോലെ ഒന്ന് മിന്നി ....ഈ പൈസ ഉണ്ടെങ്കിൽ എത്രങ്ങാനും കുബ്ബൂസ് വാങ്ങി തിന്നാം .... പറയുന്നവര്കരിയില്ലല്ലോ .... ഞാൻ ഓർക്കുകയായിരുന്നു ......എന്റെ സ്കൂൾ കാലം ... അന്ന് എറ്റവും വലിയ മിട്ടായി എക്ലൈർ ആയിരുന്നു .... ഏക്കാക്കയുടെ ഭരണികളിൽ ,, ഏറ്റവും മാർക്കറ്റ് .. ജോകെരക്കയിരുന്നു .. പിന്നെ പുളിയചാർ ..പൊടി അച്ചാർ... തെന്കുളരി ....ചകൂരുട്ടായി .....കടിച്ചാ പൊട്ടി ..അങ്ങേനെയെത്ര ........ഇപ്പോളും ഈ മിട്ടായികളും .അച്ചാറുകളും എല്ലാം ഉണ്ടോ ആവോ ...... ഇനിയെല്ലാം ഓർത്തു അയവിറക്കുക ..അല്ലാതെന്താ ലെ ..... മിസ്സ് യു ജോകേരെ ................................

ഞമ്മടെ മുഹബത്ത്

ഞമ്മൾ പത്താം ക്ലാസ്സ് പാസ്സായി പ്ലസ് ടു വിനു പോയിതുടങ്ങിയ കാലം ....ഞമ്മളെ ഖൽബിലും ഒരു മുഹബത്ത് തളിരിട്ടു ... നല്ലമോന്ജത്തി പെണ്ണ് ...ഓളെ കണ്ടപ്പോൾ തന്നെ ഞമ്മൾ ഖൽബിൽ പറഞ്ഞു ഇജ്ജ് തന്നെയാണ് ഞമ്മളെ ഹൂറി മറ്റൊരു ഹറാം പർന ചെക്കനും അന്നെ ഞമ്മൾ വിട്ടു കൊടുക്കൂല്ല .......ഞമ്മളെ ഹൃദയം ഈ പഹയത്തിക്ക് എങ്ങെനെ കയ്മാരും ... എന്നുള്ള പെരുത്ത ആലോചനയായിരുന്നു പിന്നെ ........അങ്ങേനെയാണ് ഞമ്മളെ ചങ്ങായി മുസ്തുനെ കൂടെ കൂട്ടണേ ......അവന്റെ നിരന്തര ശ്രമം കൊണ്ട് ഏകദേശം ശരിയായി .......വല്ലാതെ അലട്ടലും സല്യങ്ങലോ ഇല്ലാതെ മുൻപോട്ടു പോയിക്കൊണ്ടിരുന്ന ഞമ്മളെ മുഹബത്ത് .. ഒരു ദിവസം തലയും കുതി ബീണ് ..... എങ്ങേനെയനെന്നല്ലേ ,,ഒരു ദിവസം രാത്രി.. പഹയതിയുടെ ആർ സി ഓണര് ഞമ്മളെ പോരെല്ക്ക് ബന്ന്ക്ക്നു ....ആകെ സുയ്പ്പായി ..ഗുലുമാലായി ..ആരെക്കൊയോ മൂപരെ സമാധാനിപ്പിച്ചു വണ്ടിയും കേറ്റി വിട്ടു .......ഇതെല്ലം കഴിഞ്ഞിട്ട് ഞമ്മളെ പൊന്നാര ഉമ്മാന്റെ ചോദ്യം കേൾക്കണോ ... ഡാ അന്നെ ഇബ്ടെന്നു പുസ്തകവും ..വണ്ടികൂലിയും തന്നു ...ഇബ്ടെന്നു സ്കൂൾക്ക് പറഞ്ഞയക്കുന്നത് പഠിക്കാനാണോ .. ലവ് ലെറ്റർ എഴുതനാണോ എന്ന് ...അപ്പോൾ നമ്മള് ഉമ്മാനോട് പറഞ്ഞു കണ്ടപ്പോൾ ഒരു ഇഷ്ട്ടം തോന്നി അതുകൊണ്ടാ....അപ്പോൾ ഉമ്മ പറയാ കണ്ടപ്പോയെക്കും ഒട്ടിപിടിക്കാൻ ഇങ്ങള് രണ്ടാളും വല്ല കാന്തവുമാണോ എന്ന് ..അവസാനം ഉമ്മാന്റെ ഒരു ഉപദേശം കൂടി കിട്ടിയപ്പോൾ ഞമ്മളെ ചങ്ക് തകർന്നു പോയി ..ഉമ്മ പറയാ... പത്തു ..പതിനെഴ് കൊല്ലം ഓലെ കുട്ടിനെ പോറ്റാൻ ഒൽക്ക് കയ്യിങ്കിൽ ,,ഓലെ കുട്ടിനെ കെട്ടിച്ചയക്കാനും ഒൽക്ക് കയിയും അതിനു അന്റെ അവശ്യം ഉണ്ടാകൂല്ല .......

ആ വളവു വരെ

രണ്ടു വർഷങ്ങൾക്ക മുന്പ് ഒരു പെരുന്നാൾ ദിനം ....... എല്ലാ പെരുന്നാളിനും വൈകിട്ടുള്ള ബീച്ച് കറക്കവും കഴിഞ്ഞു ... വീട്ടിലേക്കുള്ള മടക്കയാത്ര ........ബസ്സിലാണ്..... നല്ല തിരക്ക് .....പെട്ടന്നാണ് .. ഒരു ശബ്ദം .. യാത്രക്കാരെല്ലാം ഒന്ന് ഭയന്നു ... ബസ് ചെറുതായി പാടത്തേക്കു മറിഞ്ഞതാണ് ...... ആളുകളെല്ലാം ഓടിക്കൂടി ....ഭാഗ്യത്തിന്ആർക്കും സാരമായ പരുക്കുകളില്ല ...... ....... ആളുകളുടെ ബഹളങ്ങൾ അവസാനിച്ചു .......എല്ലാം കഴിഞ്ഞപ്പോയുണ്ട് ബസ് ഡ്രൈവർ ഒരു മൂലയ്ക്ക് തലക്ക് കയ്യും കൊടുത്തു ഇരിക്കാന് .........കൂടി നിന്നവരിൽ ഒരാൾ ചോദിച്ചു എന്താടാ സംഭവിച്ചത് എന്ന് .... ഉടനെ ഡ്രൈവറുടെ മറുപടി ..ബസ് ആ വളവു വരെ ഞാൻ വിട്ടു .....വളവു കഴിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു .......

മാമ്പഴക്കാലം

മാമ്പഴ ക്കാലം .......... റോഡ് അരികിലുള്ള പഞ്ചായത്ത് മാവിലും ...അയല്വക്കങ്ങളിലെ മാവിലും കല്ലെറിയാത്തവർ എത്ര പേരുണ്ടാകും ....ആരാടാ മാവിന്മേൽ എറിയുന്നത് എന്നും ചോദിച്ച് ഓടിക്കുന്നവർ .....എന്നിട്ടുണ്ടോ നമ്മൾ എറിയതിരിക്കുന്നു ......നമ്മൾ പോയി എന്നറിഞ്ഞാൽ ഉടമ പോകും ... ഉടമ പോയി എന്ന് കണ്ടാൽ ..ഞമ്മൾ വീണ്ടും വന്നു എറിയും .....എന്നിട്ട് ..കിട്ടിയ മാങ്ങയെല്ലാം .എടുത്തു ഉപ്പും മുളകും കൂട്ടി വിശാലമായ .ഒരു തീറ്റ ............അങ്ങേനെയും ഒരു കാലം .....അങ്ങേനെയുള്ള ഒരു മാമ്പഴ ക്കാലം ...സുബൈദ താത്തയുടെ മൂവാണ്ടൻ മാവിൽ നിറയെ മാങ്ങ ... അതെങ്ങെനെ പറിക്കും മാങ്ങ കൈ കൊണ്ട് എന്തിയാൽ കിട്ടും ...പക്ഷെ എങ്ങെനെ പറിക്കും ....ഒരു ദിവസം .കൂട്ടുകാരെല്ലാം കൂടി പ്ലാൻ ചെയ്തു... ഇന്ന് രാത്രി എന്ത് വില കൊടുത്തും ആ
മാങ്ങയെല്ലാം പറിച്ചെടുക്കണം ......അങ്ങെനെ ഞങ്ങൾ മാങ്ങ പറിക്കാനുള്ള എല്ലാ തയ്യാറെടുപ്പുമായി പുറപ്പെട്ടു .....കുഞ്ഞുവാണ് നേതാവ് ...... കിണറ ടുതാണ് മാവ് ....അങ്ങെനെ മാങ്ങ പറിക്കൽ പുരോഗമിക്കുമ്പോൾ ..പെട്ടെന്ന് കുഞ്ഞുവിന്റെ കാല് തട്ടി ..അവിടെ ഉണ്ടായിരുന്ന ബക്കറ്റ് മറിഞ്ഞു ശബ്ദമുണ്ടായി ......അപ്പോൾ കുഞ്ഞു ...." ആരാ ഈ ബക്കറ്റ് ഇവിടെ കൊണ്ട് വച്ചത് " എന്നും പറഞ്ഞു വീടിന്റെ ചുമരിൻ ഒരറ്റ ഏറായിരുന്നു ......ദാ തെളിയുന്നു വീടിനു ചുറ്റും ലൈറ്റ് .........പറിച്ച മാങ്ങ അവിടെയിട്ടിട്ടു ഒരോട്ടം ഓടിക്കണ് അന്ന് .........നിങ്ങളിൽ എത്ര പേർ ഓടിയിട്ടുണ്ട് .......ഇങ്ങനെ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ...